ലക്ഷ്മണും ഗാംഗുലിയും തമ്മില്‍ പിടിവലി നടന്നു



ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളൊന്നും ഒരിക്കലും മറക്കാത്ത വിജയമാണ് 2002ല്‍ ടീം ഇന്ത്യ നാച്ചവെസ്റ്റ് സീരിയസ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച മത്സരം. തോറ്റെന്നുറപ്പിച്ച മത്സരത്തില്‍ യുവതുര്‍ക്കികളായി അവതരിച്ച മുഹമ്മദ് കൈഫും യുവരാജ് സിംഗ് അന്ന് ടീം ഇന്ത്യയ്ക്ക് അത്ഭുത വിജയം സമ്മാനിക്കുകയായിരുന്നു. മത്സരവിജയം ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ആഘോഷിച്ചതും ഏറെ ചര്‍ച്ചയായി. തന്റെ ജെഴ്‌സി ഊരിവീശിയാണ് ഗാംഗുലി ലോഡ്‌സില്‍ വിജയം ആഘോഷിച്ചത്. ഇത് ഏറെ വിവാദമായിരുന്നു.  എന്നാല്‍ താന്‍ അന്ന് ജഴ്സി ഊരുന്നത് തടയാന്‍ ശ്രമിച്ച ഒരാള്‍ തന്റെ കൂടെയുണ്ടായിരുന്നുവെന്ന് ഗാംഗുലി വെളിപ്പെടുത്തുന്നു. വിവിഎസ് ലക്ഷമണായിരുന്നു അത്. ‘എ സെഞ്ച്വറി ഈസ്് നോട്ട് ഇനഫ്’ എന്ന തന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങ് നടന്ന മുംബൈയിലെ താജ് ലാന്‍ഡ്സ് എന്‍ഡിലെ വേദിയില്‍ വച്ചാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്.  തന്നെ തടയാന്‍ ലക്ഷ്മണ്‍ പരമാവധി ശ്രമിച്ചെന്നും എന്ത് ചെയ്യണമെന്നറിയാതെ അടുത്ത് ഹര്‍ഭജന്‍ തരിച്ച് നില്‍പ്പുണ്ടായിരുന്നുവെന്നുമാണ് ഗാംഗുലി പറയുന്നത്. തങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ പിടിവലി വരെ നടന്നതായും ഗാംഗുലി പറയുന്നു.  ഞാന്‍ എന്റെ ജഴ്സി ഊരാന്‍ ശ്രമിച്ചപ്പോള്‍ ലക്ഷ്മണ്‍ അത് പിടിച്ച് താഴ്ത്തിയിടാനാണ് ശ്രമിച്ചത്. ഞങ്ങള്‍ക്കിടയില്‍ ചെറിയൊരു പിടിവലി തന്നെ ഇതോടെ നടന്നു. ഹര്‍ഭജന്‍ ഈ സമയം ഞങ്ങളുടെ പുറകില്‍ നില്‍പ്പുണ്ടായിരുന്നു, ഞാനെന്താണ് ചെയ്യേണ്ടതെന്നായിരുന്നു ഹര്‍ഭജന്റെ ചോദ്യം. ഒന്നും ചെയ്യേണ്ടെന്നു ഞാന്‍ പറഞ്ഞു; ഗാംഗുലിയുടെ പറയുന്നു.  ജഴ്സി ഊരിയ സംഭവത്തില്‍ താന്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടെന്ന് മുന്‍പ് ബര്‍ക്ക ദത്തുമായുള്ള സംഭാഷണത്തില്‍ ഗാംഗുലി വ്യക്തമാക്കിയിരുന്നു

0 comments:

Post a Comment