വിജയ സാധ്യത ഇങ്ങനെ നിങ്ങളുടെ അഭിപ്രായം രേഖപെടുത്താം



ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കിക്ക് ഓഫ് നാളെ മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നടക്കും. ആതിഥേയരായ മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ രണ്ടുകൂട്ടര്‍ക്കും എളുപ്പമാകില്ല. നിലവിലെ ചാമ്പ്യന്‍മാരാണ് രോഹിത്തിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐ പി എല്ലിലേക്ക് തിരിച്ചെത്തുകയാണ് ചെന്നൈ. രണ്ട് ടീമുകളും ജയിച്ചു സീസണ്‍ തുടങ്ങാനായിരിക്കും മുംബൈയില്‍ ഇറങ്ങുക.  പേപ്പറില്‍ ഇരു ടീമുകളും ശക്തരാണ്. മുംബൈ രോഹിത് ശര്‍മ,ഭുംറ,ഹാര്‍ദിക് പാണ്ഡ്യ എന്നീ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ജനുവരിയില്‍ ആദ്യം നടന്ന ലേലത്തില്‍ കൃണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ തിരിച്ചുപിടിക്കുകയും ചെയ്തു. ഇഷാന്‍ കിഷോര്‍, ലെവിസ്,മുസ്തിഫുര്‍ റഹ്മാന്‍,പാറ്റ് കമ്മിന്‍സ് എന്നിവരടങ്ങിയ ശക്തരായ നിരയാണ് മുംബൈയ്ക്കുള്ളത്.  അതേസമയം ധോണി,ജഡേജ, റെയ്‌ന എന്നിവരെ നിലനിര്‍ത്തിയ ചെന്നൈ ബ്രാവോ,ഡുപ്ലെസിസ് എന്നിവരെ ലേലത്തല്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ഇവരെകൂടാതെ ഷെയ്ന്‍ വാട്‌സണ്‍,ഹര്‍ഭജന്‍ സിംഗ്,മുരളി വിജയ് , അംബാട്ടി റായിഡു എന്നീ സൂപ്പര്‍താരങ്ങളെ സ്വന്തമാക്കിയ ചെന്നൈ ബോളിംഗിലും കരുത്തരെയാണ് വിലയ്ക്കുമേടിച്ചത്. ലുംഗി എങ്ഗിടി,മാര്‍ക്ക് വുഡ് എന്നിവരെയാണ് സ്വന്തമാക്കിയത്.  നാളെ നടക്കാന്‍ പോകുന്ന മത്സരത്തില്‍ മുംബൈ ആദ്യം ബാറ്റ് ചെയ്താല്‍ 180 ലധികം റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നാണ് കരുതുന്നത്. ലെവിസും ഇഷാന്‍ കിഷനും ഓപ്പണ്‍ ചെയ്യുന്ന മുംബൈയുടെ മധ്യനിരയും കരുത്തുറ്റതാണ്. രോഹിത്,പാണ്ഡ്യ സഹോദരന്‍മാര്‍,പൊള്ളാര്‍ഡ് എന്നിവരാണ് മുംബൈയുടെ നട്ടെല്ല്. 180 രണ്‍സ് എന്നത് പ്രതിരോധിക്കാവുന്ന സ്‌കോറാണ്.  ചെന്നൈ ടീമില്‍ വാട്‌സണും മുരളി വിജയിയുമാണ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യത. റെയ്‌ന,ധോണി,ബ്രാവോ,ഡുപ്ലെസിസ്,കേദാര്‍ യാദവ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയും ശക്തമാണ്. ചെന്നൈയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ 160-170റണ്‍സ് അവര്‍ സ്വന്തമാക്കുമെന്നാണ് പ്രവചനം. കരുത്തുറ്റ ബോളിംഗ് നിരയുള്ള ചെന്നൈയ്ക്ക് ആ ടോട്ടല്‍ പ്രതിരോധിക്കാനുള്ളതേയുള്ളു.

0 comments:

Post a Comment