മാസം പത്ത് ലക്ഷം രൂപ ജീവനാംശം വേണം’


ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മാസം തോറും 10 ലക്ഷം രൂപ ജീവനാംശം തരണമെന്ന ആവശ്യവുമായി ഭാര്യ ഹാസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചു. അലിപോര്‍ കോടതിയിലാണ് ഹാസിന്‍ ഇതു സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഷമി കുടുംബത്തിന്റെ കാര്യങ്ങള്‍ ഒന്നും നോക്കുന്നില്ല. എന്റെയും മകളുടെയും ചെലവിനു വേണ്ടി മാസം തോറും പത്തു ലക്ഷം രൂപ വേണമെന്നാണ് ഹാസിന്‍ ആവശ്യപ്പെടുന്നത്.  കോടിക്കണക്കിനു രൂപയാണ് ഷമി സമ്പാദിക്കുന്നത്. അതിനാല്‍ ഇത്രയും തുക നല്‍കുന്നതിന് അദ്ദേഹത്തിനു പ്രശ്‌നമുണ്ടാകില്ലെന്ന് ഹാസിന്‍ ജഹാന്റെ അഭിഭാഷകന്‍ പറഞ്ഞു. ഗാര്‍ഹിക പീഡനത്തിനാണ് ഹാസിന്‍ കേസ് നല്‍കിയിരിക്കുന്നത്.  കേസ് ഇനി മേയ് നാലിനു പരിഗണിക്കും.  നേരെത്ത കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാന്‍ ഷമിയും കുടുംബവും തന്നെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ നോക്കിയെന്നും ശാരീരിക മാനസിക പീഡനത്തിനിരയാക്കിയെന്നും പരാതി നല്‍കിയിരുന്നു.  ഷമിക്കു പുറമെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഷമിയുടെ സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഷമി തന്നെ നിര്‍ബന്ധിച്ചുവെന്നും ജഹാന്‍ ആരോപിച്ചിരുന്നു. ഷമിയുടെ സഹോദരന്‍ ഹാസിബിന്റെ റൂമിലേക്ക് തന്നെ തള്ളിവിട്ടെന്നും ഷമി പുറത്ത് നിന്ന് വാതിലടക്കുകയും തുടര്‍ന്ന് ഹാസിബ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും താന്‍ ഒച്ചവെച്ചെന്നും ഹാസിന്‍ ആരോപിച്ചു

0 comments:

Post a Comment