ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അടുത്ത അഞ്ചുവർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹോം മൽസരങ്ങളുടെ സംപ്രേഷണ അവകാശം സ്വന്തമാക്കാൻ ചാനലുകൾ കോടികൾ വാരിയെറിയുകയാണ്. 2018 മുതൽ 2023 വരെയുള്ള മത്സരങ്ങൾക്കുള്ള ലേലം രണ്ടാംദിനം അവസാനിച്ചപ്പോൾ രേഖപ്പെടുത്തിയ തുക കേട്ടാൽ ആരുമൊന്നും ഞെട്ടും 6032.5 കോടി രൂപ ! 4,442 കോടിയായിരുന്നു ആദ്യ ദിനത്തിൽ. അന്തിമ ലേലത്തുകയും സ്ഥാപനവും അറിയണമെങ്കിൽ വ്യാഴാഴ്ച വൈകുന്നേരം വരെ കാത്തിരിക്കണം. ആദ്യമായി ഇലക്ട്രോണിക് ലേലം (ഇ–ലേലം) അവതരിപ്പിച്ച ഇത്തവണ റെക്കോഡ് തുകയ്ക്കാണു വിളി മുന്നേറിയത്. പ്രമുഖ മാധ്യമ ഗ്രൂപ്പുകളായ സ്റ്റാർ, സോണി, റിലയൻസ് ജിയോ എന്നിവയാണു വാശിയേറിയ ലേലംവിളികളുമായി രംഗത്തുള്ളത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശമാണു ലേലം സ്വന്തമാക്കുന്ന കമ്പനിക്കു ലഭിക്കുക. സ്റ്റാർ ടിവി 2012ൽ 3851 കോടി രൂപയ്ക്കാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ആദ്യ ദിനം 4176 കോടിയിൽ തുടങ്ങിയ ലേലം വൈകിട്ട് അവസാനിപ്പിക്കുമ്പോഴേക്കും 4,442 കോടിയിലെത്തി. രണ്ടാം ദിനത്തിൽ ലേലത്തുക 6032.5 കോടിയായി. 2018-2023 കാലയളവിൽ ഇന്ത്യയ്ക്ക് മൂന്നു ഫോർമാറ്റുകളിലായി 102 രാജ്യാന്തര മത്സരങ്ങളാണ് ഉള്ളത്. ഒരു കളിയുടെ സംപ്രേഷമ മൂല്യം ഏതാണ്ട് 60 കോടി രൂപ (59.16 കോടി) 43 കോടിയായിരുന്നു 2012-13 കാലഘട്ടത്തിൽ ഒരു മത്സരത്തിന്റെ ‘മൂല്യം’. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 17 കോടിയുടെ വർധന. 4176 കോടിയിൽനിന്ന് 25 കോടി വീതം ഓരോ ഘട്ടത്തിലും വർധിപ്പിച്ചാണു ആദ്യദിനം ലേലം പുരോഗമിച്ചത്. രണ്ടാംദിനം 4442 കോടിയിൽ തുടങ്ങിയ ലേലം 4565.20 കോടി, 5488.30 കോടി, 5748 കോടി എന്നിങ്ങനെ ഉയർന്നു. വൈകിട്ടു നാലരയോടെ 6001 കോടിയെന്ന റെക്കോഡിലെത്തി. മൂന്നാംദിനം ലേലം അവസാനിക്കുമ്പോൾ 7000 കോടി രൂപ എന്ന വിസ്മയസംഖ്യയിൽ എത്തുമെന്നാണു പ്രതീക്ഷയെന്നു ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു
ക്രിക്കറ്റ് മത്സരങ്ങള്‍ സ്വന്തമാക്കാന്‍ ചാനലുകളുടെ ഇടി;
April 04, 2018
No Comments
ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അടുത്ത അഞ്ചുവർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹോം മൽസരങ്ങളുടെ സംപ്രേഷണ അവകാശം സ്വന്തമാക്കാൻ ചാനലുകൾ കോടികൾ വാരിയെറിയുകയാണ്. 2018 മുതൽ 2023 വരെയുള്ള മത്സരങ്ങൾക്കുള്ള ലേലം രണ്ടാംദിനം അവസാനിച്ചപ്പോൾ രേഖപ്പെടുത്തിയ തുക കേട്ടാൽ ആരുമൊന്നും ഞെട്ടും 6032.5 കോടി രൂപ ! 4,442 കോടിയായിരുന്നു ആദ്യ ദിനത്തിൽ. അന്തിമ ലേലത്തുകയും സ്ഥാപനവും അറിയണമെങ്കിൽ വ്യാഴാഴ്ച വൈകുന്നേരം വരെ കാത്തിരിക്കണം. ആദ്യമായി ഇലക്ട്രോണിക് ലേലം (ഇ–ലേലം) അവതരിപ്പിച്ച ഇത്തവണ റെക്കോഡ് തുകയ്ക്കാണു വിളി മുന്നേറിയത്. പ്രമുഖ മാധ്യമ ഗ്രൂപ്പുകളായ സ്റ്റാർ, സോണി, റിലയൻസ് ജിയോ എന്നിവയാണു വാശിയേറിയ ലേലംവിളികളുമായി രംഗത്തുള്ളത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശമാണു ലേലം സ്വന്തമാക്കുന്ന കമ്പനിക്കു ലഭിക്കുക. സ്റ്റാർ ടിവി 2012ൽ 3851 കോടി രൂപയ്ക്കാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ആദ്യ ദിനം 4176 കോടിയിൽ തുടങ്ങിയ ലേലം വൈകിട്ട് അവസാനിപ്പിക്കുമ്പോഴേക്കും 4,442 കോടിയിലെത്തി. രണ്ടാം ദിനത്തിൽ ലേലത്തുക 6032.5 കോടിയായി. 2018-2023 കാലയളവിൽ ഇന്ത്യയ്ക്ക് മൂന്നു ഫോർമാറ്റുകളിലായി 102 രാജ്യാന്തര മത്സരങ്ങളാണ് ഉള്ളത്. ഒരു കളിയുടെ സംപ്രേഷമ മൂല്യം ഏതാണ്ട് 60 കോടി രൂപ (59.16 കോടി) 43 കോടിയായിരുന്നു 2012-13 കാലഘട്ടത്തിൽ ഒരു മത്സരത്തിന്റെ ‘മൂല്യം’. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 17 കോടിയുടെ വർധന. 4176 കോടിയിൽനിന്ന് 25 കോടി വീതം ഓരോ ഘട്ടത്തിലും വർധിപ്പിച്ചാണു ആദ്യദിനം ലേലം പുരോഗമിച്ചത്. രണ്ടാംദിനം 4442 കോടിയിൽ തുടങ്ങിയ ലേലം 4565.20 കോടി, 5488.30 കോടി, 5748 കോടി എന്നിങ്ങനെ ഉയർന്നു. വൈകിട്ടു നാലരയോടെ 6001 കോടിയെന്ന റെക്കോഡിലെത്തി. മൂന്നാംദിനം ലേലം അവസാനിക്കുമ്പോൾ 7000 കോടി രൂപ എന്ന വിസ്മയസംഖ്യയിൽ എത്തുമെന്നാണു പ്രതീക്ഷയെന്നു ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു

0 comments:
Post a Comment